Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Abhishek Banerjee

വിമത എംപിമാർക്ക് പൂട്ടിടാൻ ടിഎംസി; സ്പീക്കറെ സമീപിച്ച് അഭിഷേക് ബാനർജി

ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസ് വിമതർക്കെതിരെ നടപടി ആവശ്യപ്പെട്ട് പാർട്ടി ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി ലോക്സഭാ സ്പീക്കർ ഓം ബിർളയുമായി കൂടിക്കാഴ്ച നടത്തി. വിമതരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം അപേക്ഷയും സമർപ്പിച്ചു.

പ്രധാന വിധികളും മാധ്യമ റിപ്പോർട്ടുകളും ഉൾപ്പെടുത്തി സ്പീക്കർക്ക് 20 അപേക്ഷകൾ നൽകിയെന്നും ഭരണഘടനയ്ക്ക് അനുസൃതമായ നടപടി സ്പീക്കർ സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അഭിഷേക് ബാനർജി അറിയിച്ചു. തൃണമൂൽ കോൺഗ്രസിലെ 20 ലോക്സഭാ എംപിമാരാണ് പാർട്ടി വിട്ട് എൻസിപിഐയിൽ ലയിക്കാനും ബിജെപിയെ പിന്തുണയ്ക്കാനും തീരുമാനിച്ചത്.

ബംഗാളിൽ രജിസ്റ്റർ ചെയ്ത എൻസിപിഐ 2023ലെ ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പിൽ ചുരുക്കം സീറ്റുകളിൽ മത്സരിച്ചിരുന്നെങ്കിലും ഒരു ചലനവും ഉണ്ടാക്കാൻ സാധിച്ചിരുന്നില്ല. അതേസമയം 20 പേർ പാർട്ടിയിലേക്ക് എത്തിയതോടെ ലോക്സഭയിൽ ഭരണകക്ഷിയിൽ ബിജെപി കഴിഞ്ഞാൽ ഏറ്റവും കൂടുതൽ എംപിമാരുള്ള പാർട്ടിയായി എൻസിപിഐ മാറി.

National

അഭിഷേക് ബാനർജിക്ക് നേരെ കൈയേറ്റം, മുട്ടയേറ്; കള്ളൻ എന്ന് വിളിച്ചു

കോൽക്കത്ത: തൃണമൂൽ കോൺഗ്രസ് നേതാവും എംപിയുമായ അഭിഷേക് ബാനർജിക്ക് നേരെ കൈയേറ്റശ്രമവും മുട്ടയേറും. ‌

നിയമസഭാ തെരഞ്ഞെടുപ്പിലെ പാർട്ടിയുടെ പരാജയത്തിന് പിന്നാലെയുണ്ടായ അക്രമങ്ങളിൽ ഇരയായ പാർട്ടി പ്രവർത്തകരെ സന്ദർശിക്കാൻ സൗത്ത് 24 പർഗാനാസിലെ സോനാർപൂരിൽ എത്തിയപ്പോഴാണ് പ്രാദേശികവാസികൾ അദ്ദേഹത്തെ തടഞ്ഞുവച്ച് പ്രതിഷേധിച്ചത്.

അക്രമത്തിൽ കൊല്ലപ്പെട്ട ഒരു പാർട്ടി പ്രവർത്തകന്‍റെ വീട്ടിലേക്ക് പോകുന്നതിനിടെയാണ് അഭിഷേകിന് നേരെ ആക്രമണമുണ്ടായത്.

മുൻ മുഖ്യമന്ത്രി മമത ബാനർജിയുടെ അനന്തരവൻ കൂടിയായ അഭിഷേക് ബാനർജിയെ തടഞ്ഞ ജനക്കൂട്ടം, അദ്ദേഹത്തെ കള്ളൻ, കള്ളൻ എന്നു വിളിച്ചു. ഹെല്‍മെറ്റ് ധരിച്ച് നടന്നു നീങ്ങിയ അഭിഷേകിനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ സുരക്ഷയൊരുക്കി പുറത്തെത്തിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. ആക്രമണം ബിജെപിയുടെ സ്‌പോണ്‍സര്‍ഷിപ്പിലാണെന്ന് അഭിഷേക് ബാനര്‍ജി ആരോപിച്ചു.

അധികൃതരെ മുന്‍കൂട്ടി അറിയിച്ചിട്ടും മതിയായ സുരക്ഷ ഒരുക്കിയില്ലെന്നും അഭിഷേക് ബാനര്‍ജി ആരോപിച്ചു.

National

അഭിഷേക് ബാനർജിയുടെ വസതിയുടെ സുരക്ഷ പിൻവലിച്ച് പോലീസ്

കോൽക്കത്ത: തെരഞ്ഞെടുപ്പ് തോൽവിക്കു പിന്നാലെ തൃണമൂൽ കോൺഗ്രസ് നേതാവ് അഭിഷേക് ബാനർജിയുടെ വസതിക്കും ഓഫീസിനും അനുവദിച്ചിരുന്ന സുരക്ഷ പോലീസ് പിൻവലിച്ചു. കോൽക്കത്തയിലെ ഹരീഷ് മുഖർജി റോഡിലുള്ള വസതിക്കും കാമക് സ്ട്രീറ്റിലെ ഓഫീസിനുമുള്ള സുരക്ഷയാണ് പശ്ചിമബംഗാൾ പോലീസ് പിൻവലിച്ചത്. ഡയമണ്ട് ഹാർബർ മണ്ഡലത്തിൽനിന്നുള്ള ലോക്‌സഭാംഗംകൂടിയാണ് അഭിഷേക് മുഖർജി.

അതേസമയം അഭിഷേക് ബാനർജിക്കുള്ള സുരക്ഷ പിൻവലിച്ചിട്ടില്ലെന്ന് പോലീസ് വൃത്തങ്ങൾ പറഞ്ഞു. നേരത്തേ തെരഞ്ഞെടുപ്പ് തോൽവിക്കു പിന്നാലെ മുഖ്യമന്ത്രി മമതാ ബാനർജിയുടെ കാളീഘട്ടിലെ വസതിക്ക് മുമ്പിൽ സ്ഥാപിച്ചിരുന്ന സുരക്ഷാബാരിക്കേഡുകൾ പോലീസ് നീക്കംചെയ്തിരുന്നു. മുഖ്യമന്ത്രിയുടെ സുരക്ഷാക്രമീകരണങ്ങൾ പുനഃപരിശോധിക്കുന്നതിന്‍റെ ഭാഗമായാണ് നടപടികളെന്നാണ് പോലീസ് വൃത്തങ്ങൾ അറിയിച്ചത്.

National

തൃണമൂലിന് 225 സീറ്റ് കിട്ടുമെന്ന് അഭിഷേക് ബാനർജി

കോൽക്കത്ത: ബംഗാളിൽ 225 സീറ്റ് നേടി തൃണമൂൽ കോൺഗ്രസ് അധികാരം നിലനിർത്തുമെന്ന് പാർട്ടി ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി.

ബാല്ലിയിൽ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു മുഖ്യമന്ത്രി മമത ബാനർജിയുടെ അനന്തരവൻകൂടിയായ അഭിഷേക്.

“ആദ്യ ഘട്ടത്തിൽത്തന്നെ തങ്ങൾ സെഞ്ചുറി പിന്നിട്ടു. രണ്ടാം ഘട്ടം കഴിയുന്പോഴേക്കും ഡബിൾ സെഞ്ചുറി പൂർത്തിയാക്കും.

225 സീറ്റിൽ കുറയാതെ നേടും”-അഭിഷേക് ബാനർജി പറഞ്ഞു. 2021ൽ തൃണമൂൽ കോൺഗ്രസ് 213 സീറ്റാണു നേടിയത്. ബംഗാളിൽ രണ്ടാം ഘട്ടം തെരഞ്ഞെടുപ്പ് 29നാണ്.

National

ബംഗാളിലെ ജനങ്ങൾ‌ തൃണമൂലിനൊപ്പമാണ്; വീണ്ടും ഭരണത്തിലെത്തും: അഭിഷേക് ബാനർജി

കോൽക്കത്ത: നിയമസഭാ തെരഞ്ഞെടുപ്പിൽ പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് വൻ ഭൂരിപക്ഷം നേടുമെന്ന് പാർട്ടി ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി. ചരിത്ര ഭൂരിപക്ഷത്തോടെയായിരിക്കും തൃണമൂൽ ഭരണം നിലനിർത്തുക എന്നും അഭിഷേക് പറഞ്ഞു.

"സംസ്ഥാനത്തെ വികസന പ്രവർത്തനങ്ങൾ‌ തുടരേണ്ടതുണ്ട്. സംസ്ഥാനത്തെ പുരോഗതിയിലേയ്ക്ക് നയിച്ചത് മമതാ സർക്കാരാണ്. ഇടത് ഭരണത്തിൽ തകർന്ന സംസ്ഥാനം ഇന്ന് മികച്ച രീതിയിൽ മുന്നേറുകയാണ്.'-അഭിഷേക് അവകാശപ്പെട്ടു.

"സംസ്ഥാനത്തെ ജനങ്ങളും തൃണമൂലിനൊപ്പമാണ്. മമതാ സർക്കാർ തന്നെ വീണ്ടും വരണമെന്നാണ് അവർ ആഗ്രഹിക്കുന്നത്. വോട്ട് ചെയ്യാനായി അവർ കാത്തിരിക്കുകയാണ്.'-അഭിഷേക് പറഞ്ഞു.

National

ബിജെപി എന്ത് ചെയ്തി‌ട്ടും കാര്യമില്ല; ബംഗാളിൽ തൃണമൂലിനെ തോൽപ്പിക്കാൻ സാധിക്കില്ല: അഭിഷേക് ബാനർജി

കോൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിനെ തോൽപ്പിക്കാൻ ആർക്കും സാധിക്കില്ലെന്ന് പാർട്ടി ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും തൃണമൂൽ മികച്ച വിജയം നേടി ഭരണം തുടരുമെന്നും അഭിഷേക് അവകാശപ്പെ‌ട്ടു.

"ബംഗാൾ തൃണമൂലിന്‍റെ കോ‌ട്ടയാണ്. അവിടെ ഞങ്ങളെ തോൽപ്പിക്കാൻ ഒരു പാർട്ടിക്കും സാധിക്കില്ല. ജനങ്ങൾ മമതാ ബാനർജിക്കൊപ്പമാണുള്ളത്. സർക്കാരിനെ ജനങ്ങൾക്ക് പൂർണവിശ്വാസമാണ്.'-അഭിഷേക് പറഞ്ഞു.

"ബിജെപിക്ക് ബിഹാർ ഒക്കെ പിടിച്ചെടുക്കാൻ സാധിക്കും. എന്നാൽ ബംഗാളിനെ അതു പോലെ കാണരുത്. ഇവിടെ എന്ത് ചെയ്തിട്ടും കാര്യമില്ല. ബിജെപിക്ക് ജയിക്കാൻ സാധിക്കില്ല.'-അഭിഷേക് കൂ‌ട്ടിച്ചേർത്തു.

National

ബിജെപി പാമ്പാണ്, അവരെ അടുപ്പിക്കരുത്; തെരഞ്ഞെടുപ്പിൽ അവരുടെ പരാജയം ഉറപ്പാക്കണം: അഭിഷേക് ബാനർജി

കോൽക്കത്ത: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് തന്നെ അധികാരത്തിലെത്തുമെന്ന് പാർട്ടി ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി. മമതയ്ക്ക് വേണ്ടി സംസ്ഥാനത്തെ ജനങ്ങൾ വോട്ട് ചെയ്യുമെന്നും അഭിഷേക് അവകാശപ്പെട്ടു.

"ബിജെപി പാന്പാണ്. അവർ സ്നേഹത്തോടെ അടുത്ത് കൂടും. എന്നിട്ട് കൊത്തുകയും ചെയ്യും. അതുകൊണ്ട് അവരെ ഒരിക്കലും അടുപ്പിക്കരുത്. അവർ ഭരണത്തിലെത്തിയാൽ സംസ്ഥാനത്തെ തകർക്കും.'-അഭിഷേക് പറഞ്ഞു.

"തെരഞ്ഞെടുപ്പിൽ നിങ്ങൾ ബിജെപിക്ക് മറുപടി കൊടുക്കണം. ബംഗാളിൽ അവർക്ക് ഒരിക്കലും അധികാരത്തിലെത്താനാകില്ലെന്ന് അവരെ മനസിലാക്കി കൊടുക്കണം.'-സംസ്ഥാനത്തെ വോട്ടർമാരോട് അഭിഷേക് ആവശ്യപ്പെട്ടു.

അലിപുർദ്വാറിലെ ടിഎംസിയുടെ റാലിക്കിടെയായിരുന്നു അഭിഷേകിന്‍റെ പ്രതികരണം. ഭരണഘടനയെ മാറ്റാൻ ശ്രമിക്കുന്നവരെ അധികാരത്തിലെത്തിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

Latest News

Corehub Up